മനുഷ്യര്‍ ഒരൊറ്റ സമൂഹം
"മനുഷ്യര്‍ ഒരൊറ്റ സമൂഹം മാത്രമായിരുന്നു. എന്നിട്ടവര്‍ ഭിന്നിച്ചിരിക്കുകയാണ്. നിന്‍റെ രക്ഷിതാവിങ്കല്‍ നിന്ന് ഒരു വചനം മുന്‍കൂട്ടി ഉണ്ടായിരുന്നില്ലെങ്കില്‍ അവര്‍ ഭിന്നിച്ചു കൊണ്ടിരിക്കുന്ന വിഷയത്തില്‍ അവര്‍ക്കിടയില്‍ (ഇതിനകം) തീര്‍പ്പുകല്‍പിക്കപ്പെട്ടിരുന്നേനെ." [അദ്ധ്യായം 10 യൂനുസ് 19]
മഹത്തായ തത്വങ്ങളിലേക്ക് സൂക്തം വെളിച്ചം തൂകുന്നു.
1. അല്ലാഹു പല മതങ്ങളേയും മനുഷ്യരേയും സൃഷ്ടിച്ചിട്ടില്ല. മനുഷ്യന്റെ ആദ്യ ദശയിൽ ഒരേ മതത്തിന്റെ അനുയായികളും ഒരേ ജാതിയുമായിരുന്നു. ഈ തത്വം അദ്ധ്യായം 2:ബഖറ 213ലും വിവരിക്കുന്നുണ്ട്. ആ ആയത്ത് ഇങ്ങനെ : "മനുഷ്യര്‍ ഒരൊറ്റ സമുദായമായിരുന്നു. അനന്തരം (അവര്‍ ഭിന്നിച്ചപ്പോള്‍ വിശ്വാസികള്‍ക്ക്) സന്തോഷവാര്‍ത്ത അറിയിക്കുവാനും, (നിഷേധികള്‍ക്ക്) താക്കീത് നല്‍കുവാനുമായി അല്ലാഹു പ്രവാചകന്‍മാരെ നിയോഗിച്ചു. അവര്‍ (ജനങ്ങള്‍) ഭിന്നിച്ച വിഷയത്തില്‍ തീര്‍പ്പുകല്‍പിക്കുവാനായി അവരുടെ കൂടെ സത്യവേദവും അവന്‍ അയച്ചുകൊടുത്തു. എന്നാല്‍ വേദം നല്‍കപ്പെട്ടവര്‍ തന്നെ വ്യക്തമായ തെളിവുകള്‍ വന്നുകിട്ടിയതിനു ശേഷം അതില്‍ (വേദവിഷയത്തില്‍) ഭിന്നിച്ചിട്ടുള്ളത് അവര്‍ തമ്മിലുള്ള മാത്സര്യം മൂലമല്ലാതെ മറ്റൊന്നുകൊണ്ടുമല്ല. എന്നാല്‍ ഏതൊരു സത്യത്തില്‍ നിന്ന് അവര്‍ ഭിന്നിച്ചകന്നുവോ ആ സത്യത്തിലേക്ക് അല്ലാഹു തന്റെ താല്‍പര്യപ്രകാരം സത്യവിശ്വാസികള്‍ക്ക് വഴി കാണിച്ചു. താന്‍ ഉദ്ദേശിക്കുന്നവരെ അല്ലാഹു ശരിയായ പാതയിലേക്ക് നയിക്കുന്നു."
2. മനുഷ്യന്റെ സ്വാർത്ഥ താൽപര്യവും പരസ്പരം അസൂയയും അജ്ഞതയുമാണ് വിവിധ മതങ്ങളും ജാതികളും ദൈവങ്ങളും സൃഷ്ടിച്ചത്.
3. നന്മയിലും തിന്മയിലും നിർബന്ധിതനായ നിലക്ക് മനുഷ്യനെ അല്ലാഹു സൃഷ്ടിക്കുന്നില്ല.
4. മനുഷ്യൻ തെറ്റ് ചെയ്താൽ ഉടനെ തന്നെ ഈ ഭൂമിയിൽ വെച്ച് അവനെ ശിക്ഷിക്കുകയില്ല എന്ന അല്ലാഹുവിന്റെ പൊതുവായ ഒരു തീരുമാനമാണ് 'മുൻകടന്ന വചനം' എന്നതിന്റെ വിവക്ഷ.
5. ഭിന്നതയുണ്ടാക്കുന്നത് മനുഷ്യൻ തന്നെയാണ്. ഭിന്നത അല്ലാഹു ഇഷ്ടപ്പെടുന്നില്ല. നന്മയിലെ ഐക്യമാണ് അല്ലാഹു ആഗ്രഹിക്കുന്നത്.
by അബ്ദുസ്സലാം സുല്ലമി @ ഖുർആനിന്റെ വെളിച്ചം
മഹത്തായ തത്വങ്ങളിലേക്ക് സൂക്തം വെളിച്ചം തൂകുന്നു.
1. അല്ലാഹു പല മതങ്ങളേയും മനുഷ്യരേയും സൃഷ്ടിച്ചിട്ടില്ല. മനുഷ്യന്റെ ആദ്യ ദശയിൽ ഒരേ മതത്തിന്റെ അനുയായികളും ഒരേ ജാതിയുമായിരുന്നു. ഈ തത്വം അദ്ധ്യായം 2:ബഖറ 213ലും വിവരിക്കുന്നുണ്ട്. ആ ആയത്ത് ഇങ്ങനെ : "മനുഷ്യര്‍ ഒരൊറ്റ സമുദായമായിരുന്നു. അനന്തരം (അവര്‍ ഭിന്നിച്ചപ്പോള്‍ വിശ്വാസികള്‍ക്ക്) സന്തോഷവാര്‍ത്ത അറിയിക്കുവാനും, (നിഷേധികള്‍ക്ക്) താക്കീത് നല്‍കുവാനുമായി അല്ലാഹു പ്രവാചകന്‍മാരെ നിയോഗിച്ചു. അവര്‍ (ജനങ്ങള്‍) ഭിന്നിച്ച വിഷയത്തില്‍ തീര്‍പ്പുകല്‍പിക്കുവാനായി അവരുടെ കൂടെ സത്യവേദവും അവന്‍ അയച്ചുകൊടുത്തു. എന്നാല്‍ വേദം നല്‍കപ്പെട്ടവര്‍ തന്നെ വ്യക്തമായ തെളിവുകള്‍ വന്നുകിട്ടിയതിനു ശേഷം അതില്‍ (വേദവിഷയത്തില്‍) ഭിന്നിച്ചിട്ടുള്ളത് അവര്‍ തമ്മിലുള്ള മാത്സര്യം മൂലമല്ലാതെ മറ്റൊന്നുകൊണ്ടുമല്ല. എന്നാല്‍ ഏതൊരു സത്യത്തില്‍ നിന്ന് അവര്‍ ഭിന്നിച്ചകന്നുവോ ആ സത്യത്തിലേക്ക് അല്ലാഹു തന്റെ താല്‍പര്യപ്രകാരം സത്യവിശ്വാസികള്‍ക്ക് വഴി കാണിച്ചു. താന്‍ ഉദ്ദേശിക്കുന്നവരെ അല്ലാഹു ശരിയായ പാതയിലേക്ക് നയിക്കുന്നു."
2. മനുഷ്യന്റെ സ്വാർത്ഥ താൽപര്യവും പരസ്പരം അസൂയയും അജ്ഞതയുമാണ് വിവിധ മതങ്ങളും ജാതികളും ദൈവങ്ങളും സൃഷ്ടിച്ചത്.
3. നന്മയിലും തിന്മയിലും നിർബന്ധിതനായ നിലക്ക് മനുഷ്യനെ അല്ലാഹു സൃഷ്ടിക്കുന്നില്ല.
4. മനുഷ്യൻ തെറ്റ് ചെയ്താൽ ഉടനെ തന്നെ ഈ ഭൂമിയിൽ വെച്ച് അവനെ ശിക്ഷിക്കുകയില്ല എന്ന അല്ലാഹുവിന്റെ പൊതുവായ ഒരു തീരുമാനമാണ് 'മുൻകടന്ന വചനം' എന്നതിന്റെ വിവക്ഷ.
5. ഭിന്നതയുണ്ടാക്കുന്നത് മനുഷ്യൻ തന്നെയാണ്. ഭിന്നത അല്ലാഹു ഇഷ്ടപ്പെടുന്നില്ല. നന്മയിലെ ഐക്യമാണ് അല്ലാഹു ആഗ്രഹിക്കുന്നത്.
by അബ്ദുസ്സലാം സുല്ലമി @ ഖുർആനിന്റെ വെളിച്ചം