വസ്ത്രധാരണം ഇസ്‌ലാമിൽ
ഭക്ഷണം, പാര്‍പ്പിടം, എന്നിവ പോലെ മനുഷ്യന്റെ പ്രാഥമികാവശ്യങ്ങളിലൊന്നാണ് വസ്‌ത്രം. വസ്‌ത്രം ഒരു ഭൗതിക വസ്‌തുവാണെങ്കിലും വസ്‌ത്രധാരണം ഒരാശയമാണ്. മനുഷ്യനെ ഇതര ജന്തുക്കളില്‍ നിന്ന് വേര്‍തിരിക്കുന്ന വിവിധ ഘടകങ്ങളില്‍ ഒന്നാണ് വസ്‌ത്രധാരണം. നഗ്നത മറയ്‌ക്കുക എന്നാണതിന്റെ പ്രാഥമികാവശ്യം. എന്താണ് നഗ്നത? അതും മനുഷ്യന്റെ പ്രത്യേകതയാണ്. ശരീരത്തിലെ ഗോപ്യസ്ഥാനങ്ങള്‍ മറ്റുള്ളവരില്‍ നിന്ന് മറച്ചുവെക്കുക; മറ്റുള്ളവര്‍ അത് കാണുമ്പോള്‍ ലജ്ജ തോന്നുക. ഇത് മനുഷ്യ പ്രകൃതിയാണ്. അതിനുള്ള പ്രതിവിധി അതു മറച്ചുവെക്കലാണ്. അതു മറച്ചുവെക്കാന്‍ എന്തുപയോഗിക്കണം? അത് മനുഷ്യ പുരോഗതിക്കും നാഗരികതക്കും മനുസരിച്ച് മാറ്റങ്ങള്‍ വരും. ഈ പ്രകൃതി യാഥാര്‍ഥ്യം ഏറ്റവും ബുദ്ധിപരമായും പ്രായോഗികമായും അംഗീകരിക്കുകയും അത് നിയമമായി നിഷ്‌കര്‍ഷിക്കുകയും ചെയ്‌തത് ഇസ്‌ലാമാണ്. മറ്റേതൊരു മതത്തിലും ഭൗതിക ഇസങ്ങളിലും വസ്‌ത്രധാരണം നിഷ്‌കൃഷ്‌ട നിയമമായി ഇല്ല. ചില സ്ഥാന വസ്‌ത്രങ്ങളെപ്പറ്റിയുള്ള സങ്കല്‍പങ്ങളോ പാരമ്പര്യ ധാരണകളോ മാത്രമേ കാണുന്നുള്ളൂ.
മുസ്‌ലിംകള്‍ക്ക് പ്രത്യേകമായി ഒരു വസ്‌ത്രമില്ല. ഏതെങ്കിലും ബ്രാന്റഡ് വസ്‌ത്രങ്ങള്‍ക്ക് ഇസ്‌ലാമിന്റെ പാറ്റന്റുമില്ല. എന്നാല്‍ വസ്‌ത്രത്തിന് വ്യക്തമായ മാര്‍ഗനിര്‍ദേശം ഇസ്‌ലാം വരച്ചു കാണിച്ചിട്ടുണ്ട്. `പുരുഷന് പട്ട് നിഷിദ്ധം. വെള്ള വസ്‌ത്രം അഭികാമ്യം. ഞെരിയാണിക്ക് താഴെ വസ്‌ത്രം ഇഴഞ്ഞുകൂടാ. സ്‌ത്രീകള്‍ മുഖവും മുന്‍കൈയും ഒഴികെയുള്ള ശരീരഭാഗങ്ങള്‍ മറച്ചിരിക്കണം. തലയിലിടുന്ന വസ്‌ത്രം മാറിടത്തിലൂടെ താഴ്‌ത്തിയിടണം.' വസ്‌ത്രത്തിന്റെ കാര്യത്തില്‍ ഇസ്‌ലാമിന്റെ പ്രാഥമിക നിഷ്‌കര്‍ഷയാണിത്. `ആണും പെണ്ണും വേര്‍തിരിച്ചറിയാത്ത വസ്‌ത്രമാകരുത്. സ്‌ത്രീ പുരുഷവേഷം കെട്ടരുത്; മറിച്ചും. തൊലി മറഞ്ഞിട്ടുണ്ടെങ്കിലും ശരീരഭാഗങ്ങള്‍ വ്യക്തമായി കാണത്തക്ക വിധം ഇടുങ്ങിയതോ ശരീരം നിഴലിച്ചുകാണുന്നതോ ആകരുത്.' ഇത്രയും കാര്യങ്ങള്‍ ശ്രദ്ധിച്ചുകൊണ്ട് ഏതു ഫാഷന്‍ വസ്‌ത്രവും മുസ്‌ലിംകള്‍ക്കണിയാം. മൂക്കും മുഖവും പോലും മറയ്‌ക്കുന്ന പുരുഷനും മാറും വയറും മറയ്‌ക്കാത്ത പെണ്ണും ഇന്നത്തെ ലോകത്തിന്റെ മുഖമുദ്രയായി മാറിയിരിക്കുന്നു. മുസ്‌ലിംകള്‍ക്കിതു ഭൂഷണമല്ല.
ആണിന്റേതിനേക്കാള്‍ ആകര്‍ഷകമാണ് പെണ്‍ സൗന്ദര്യമെന്നത് ഒരു പരമാര്‍ഥമാണ്. സൗന്ദര്യ പ്രകടനമോ സൗന്ദര്യ മത്സരമോ ഇസ്‌ലാം അംഗീകരിക്കുന്നില്ല. ഇപ്പറഞ്ഞ കാര്യങ്ങളെല്ലാം അടിസ്ഥാനപരമായി അംഗീകരിക്കുന്നതോടൊപ്പം മക്കള്‍ക്ക് -വിശിഷ്യാ പെണ്‍മക്കള്‍ക്ക് - ടീവിയില്‍ കണ്ട ഡ്രസ് തന്നെ വാങ്ങിക്കൊടുക്കുന്ന മുസ്‌ലിംകള്‍ ഇസ്‌ലാമിനെ കളിയാക്കുകയാണ്. ബോഡിഷെയ്‌പ്, സ്‌കിന്‍ കംഫര്‍ട്ട് എന്നൊക്കെ പറയുന്നത് തൊലിയോടൊട്ടി നില്‍ക്കുന്ന, കട്ടി കുറഞ്ഞ `ശീലയുറ'കളാണ്. ഈ വസ്‌ത്രമെനിക്കു വേണ്ട എന്നു പറയാന്‍ ആര്‍ജവം കാണിക്കാത്തവന്‍ ഇസ്‌ലാമിക സംസ്‌കാരത്തെ കരിതേക്കുകയാണ്. കുഞ്ഞുടുപ്പുകളുടെ കാര്യമാണ് ഏറെ സങ്കടം. അരയ്‌ക്കു താഴെ ചെറിയൊരു തുണിയും അരയ്‌ക്കു മീതെ കഴുത്തിലേക്കൊരു ചരടും കെട്ടിയാല്‍ ഒരു `ഫാഷന്‍ കുഞ്ഞുടുപ്പാ'യി. ഇത് വൃത്തികേടാണെന്ന് വിളിച്ചുപറയാന്‍ നിത്യവും പള്ളിയില്‍ വരുന്നവര്‍ക്കെങ്കിലും തോന്നാതിരുന്നാല്‍ കഷ്‌ടമാണ്. കാല്‍സറായിയും ഷര്‍വാണിയും മാത്രമാണ് ഇസ്‌ലാമിക വസ്‌ത്രമെന്ന് മുസ്‌ലിംകള്‍ക്കിടയില്‍ ചിലര്‍ ധരിച്ചുവശായിട്ടുണ്ട്. എന്നാല്‍ ഏതു വൃത്തികേടിനും മുന്നില്‍നില്‍ക്കാന്‍ മടിക്കാത്ത ഒരു വിഭാഗം വേറെയുമുണ്ട്. ഇത് രണ്ടും അമിതമാണ്.
അടിസ്ഥാന ആശയത്തില്‍ നിന്നുകൊണ്ട് കാലത്തിനൊത്ത ഫാഷനോ നാടിനൊത്ത വസ്‌ത്രമോ ധരിക്കാവുന്നതാണ്. വിദ്യാലയങ്ങള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ യൂനിഫോം ആകാവുന്നതാണ്. ഏതുതരം വസ്‌ത്രം തെരഞ്ഞെടുത്താലും മേനി മറയുന്നതും മാന്യത സ്‌ഫുരിക്കുന്നതും വ്യക്തിത്വം നിലനില്‍ക്കുന്നതും ആയിരിക്കണം. മൂത്രമൊഴിക്കാനോ സുജൂദ് ചെയ്യാനോ കഴിയാത്ത തരത്തില്‍ ഇടുങ്ങിയ വസ്‌ത്രം ഇസ്‌ലാമികമല്ല. ഒറത്ത് മറയാന്‍ പര്യാപ്‌തമല്ലാത്ത വസ്‌ത്രം മുസ്‌ലിം ധരിച്ചുകൂടാ. പുരുഷന്മാരില്‍ ചിലര്‍ നമസ്‌കാര നേരത്ത് മാത്രം വസ്‌ത്രം ഞെരിയാണിക്ക് മേല്‍ കയറ്റിവെക്കുന്നു. നമസ്‌കാരം കഴിഞ്ഞാല്‍ നിലത്ത് വലിച്ചിഴയ്‌ക്കുന്നു. ഇത് അനിസ്‌ലാമികമാണ്. നബിയുടെ രണ്ട് താക്കീതുകള്‍ ഏതു ഫാഷന്‍മാളില്‍ കയറുമ്പോഴും ഓര്‍മ വെക്കുക: ``ഉടുവസ്‌ത്രം അഹംഭാവപൂര്‍വം നിലത്തു വലിച്ചിഴച്ചു നടക്കുന്നവനെ പുനരുത്ഥാന ദിവസം അല്ലാഹു കടാക്ഷിക്കുകയില്ല.'' ``വസ്‌ത്രം ധരിച്ചിട്ടും നഗ്‌നകളായി ചാഞ്ഞും ചെരിഞ്ഞും നടക്കുന്ന സ്‌ത്രീകള്‍ക്ക് നാശം.'' ഇസ്‌ലാം പഴഞ്ചനല്ല. ആധുനികതയ്‌ക്കും ഫാഷനും എതിരല്ല. വ്യക്തിസ്വാതന്ത്ര്യം ഹനിക്കുന്നില്ല. എന്നാല്‍ അടിസ്ഥാനപരമായ നൈതിക മൂല്യങ്ങള്‍ അനുയായികള്‍ക്ക് നിഷ്‌കര്‍ഷിക്കുന്നു. മൂല്യങ്ങളുടെ നിലപാടുതറയില്‍ നിന്നുകൊണ്ട് സ്വതന്ത്രമായി ജീവിക്കാം. ഒരു നിയന്ത്രണത്തിനും വിധേയമാകാത്ത സര്‍വ തന്ത്ര സ്വതന്ത്ര്യമല്ല മുസ്‌ലിമിന്റെ ജീവിതം.
from ശബാബ് എഡിറ്റോറിയല്‍
മുസ്‌ലിംകള്‍ക്ക് പ്രത്യേകമായി ഒരു വസ്‌ത്രമില്ല. ഏതെങ്കിലും ബ്രാന്റഡ് വസ്‌ത്രങ്ങള്‍ക്ക് ഇസ്‌ലാമിന്റെ പാറ്റന്റുമില്ല. എന്നാല്‍ വസ്‌ത്രത്തിന് വ്യക്തമായ മാര്‍ഗനിര്‍ദേശം ഇസ്‌ലാം വരച്ചു കാണിച്ചിട്ടുണ്ട്. `പുരുഷന് പട്ട് നിഷിദ്ധം. വെള്ള വസ്‌ത്രം അഭികാമ്യം. ഞെരിയാണിക്ക് താഴെ വസ്‌ത്രം ഇഴഞ്ഞുകൂടാ. സ്‌ത്രീകള്‍ മുഖവും മുന്‍കൈയും ഒഴികെയുള്ള ശരീരഭാഗങ്ങള്‍ മറച്ചിരിക്കണം. തലയിലിടുന്ന വസ്‌ത്രം മാറിടത്തിലൂടെ താഴ്‌ത്തിയിടണം.' വസ്‌ത്രത്തിന്റെ കാര്യത്തില്‍ ഇസ്‌ലാമിന്റെ പ്രാഥമിക നിഷ്‌കര്‍ഷയാണിത്. `ആണും പെണ്ണും വേര്‍തിരിച്ചറിയാത്ത വസ്‌ത്രമാകരുത്. സ്‌ത്രീ പുരുഷവേഷം കെട്ടരുത്; മറിച്ചും. തൊലി മറഞ്ഞിട്ടുണ്ടെങ്കിലും ശരീരഭാഗങ്ങള്‍ വ്യക്തമായി കാണത്തക്ക വിധം ഇടുങ്ങിയതോ ശരീരം നിഴലിച്ചുകാണുന്നതോ ആകരുത്.' ഇത്രയും കാര്യങ്ങള്‍ ശ്രദ്ധിച്ചുകൊണ്ട് ഏതു ഫാഷന്‍ വസ്‌ത്രവും മുസ്‌ലിംകള്‍ക്കണിയാം. മൂക്കും മുഖവും പോലും മറയ്‌ക്കുന്ന പുരുഷനും മാറും വയറും മറയ്‌ക്കാത്ത പെണ്ണും ഇന്നത്തെ ലോകത്തിന്റെ മുഖമുദ്രയായി മാറിയിരിക്കുന്നു. മുസ്‌ലിംകള്‍ക്കിതു ഭൂഷണമല്ല.
ആണിന്റേതിനേക്കാള്‍ ആകര്‍ഷകമാണ് പെണ്‍ സൗന്ദര്യമെന്നത് ഒരു പരമാര്‍ഥമാണ്. സൗന്ദര്യ പ്രകടനമോ സൗന്ദര്യ മത്സരമോ ഇസ്‌ലാം അംഗീകരിക്കുന്നില്ല. ഇപ്പറഞ്ഞ കാര്യങ്ങളെല്ലാം അടിസ്ഥാനപരമായി അംഗീകരിക്കുന്നതോടൊപ്പം മക്കള്‍ക്ക് -വിശിഷ്യാ പെണ്‍മക്കള്‍ക്ക് - ടീവിയില്‍ കണ്ട ഡ്രസ് തന്നെ വാങ്ങിക്കൊടുക്കുന്ന മുസ്‌ലിംകള്‍ ഇസ്‌ലാമിനെ കളിയാക്കുകയാണ്. ബോഡിഷെയ്‌പ്, സ്‌കിന്‍ കംഫര്‍ട്ട് എന്നൊക്കെ പറയുന്നത് തൊലിയോടൊട്ടി നില്‍ക്കുന്ന, കട്ടി കുറഞ്ഞ `ശീലയുറ'കളാണ്. ഈ വസ്‌ത്രമെനിക്കു വേണ്ട എന്നു പറയാന്‍ ആര്‍ജവം കാണിക്കാത്തവന്‍ ഇസ്‌ലാമിക സംസ്‌കാരത്തെ കരിതേക്കുകയാണ്. കുഞ്ഞുടുപ്പുകളുടെ കാര്യമാണ് ഏറെ സങ്കടം. അരയ്‌ക്കു താഴെ ചെറിയൊരു തുണിയും അരയ്‌ക്കു മീതെ കഴുത്തിലേക്കൊരു ചരടും കെട്ടിയാല്‍ ഒരു `ഫാഷന്‍ കുഞ്ഞുടുപ്പാ'യി. ഇത് വൃത്തികേടാണെന്ന് വിളിച്ചുപറയാന്‍ നിത്യവും പള്ളിയില്‍ വരുന്നവര്‍ക്കെങ്കിലും തോന്നാതിരുന്നാല്‍ കഷ്‌ടമാണ്. കാല്‍സറായിയും ഷര്‍വാണിയും മാത്രമാണ് ഇസ്‌ലാമിക വസ്‌ത്രമെന്ന് മുസ്‌ലിംകള്‍ക്കിടയില്‍ ചിലര്‍ ധരിച്ചുവശായിട്ടുണ്ട്. എന്നാല്‍ ഏതു വൃത്തികേടിനും മുന്നില്‍നില്‍ക്കാന്‍ മടിക്കാത്ത ഒരു വിഭാഗം വേറെയുമുണ്ട്. ഇത് രണ്ടും അമിതമാണ്.
അടിസ്ഥാന ആശയത്തില്‍ നിന്നുകൊണ്ട് കാലത്തിനൊത്ത ഫാഷനോ നാടിനൊത്ത വസ്‌ത്രമോ ധരിക്കാവുന്നതാണ്. വിദ്യാലയങ്ങള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ യൂനിഫോം ആകാവുന്നതാണ്. ഏതുതരം വസ്‌ത്രം തെരഞ്ഞെടുത്താലും മേനി മറയുന്നതും മാന്യത സ്‌ഫുരിക്കുന്നതും വ്യക്തിത്വം നിലനില്‍ക്കുന്നതും ആയിരിക്കണം. മൂത്രമൊഴിക്കാനോ സുജൂദ് ചെയ്യാനോ കഴിയാത്ത തരത്തില്‍ ഇടുങ്ങിയ വസ്‌ത്രം ഇസ്‌ലാമികമല്ല. ഒറത്ത് മറയാന്‍ പര്യാപ്‌തമല്ലാത്ത വസ്‌ത്രം മുസ്‌ലിം ധരിച്ചുകൂടാ. പുരുഷന്മാരില്‍ ചിലര്‍ നമസ്‌കാര നേരത്ത് മാത്രം വസ്‌ത്രം ഞെരിയാണിക്ക് മേല്‍ കയറ്റിവെക്കുന്നു. നമസ്‌കാരം കഴിഞ്ഞാല്‍ നിലത്ത് വലിച്ചിഴയ്‌ക്കുന്നു. ഇത് അനിസ്‌ലാമികമാണ്. നബിയുടെ രണ്ട് താക്കീതുകള്‍ ഏതു ഫാഷന്‍മാളില്‍ കയറുമ്പോഴും ഓര്‍മ വെക്കുക: ``ഉടുവസ്‌ത്രം അഹംഭാവപൂര്‍വം നിലത്തു വലിച്ചിഴച്ചു നടക്കുന്നവനെ പുനരുത്ഥാന ദിവസം അല്ലാഹു കടാക്ഷിക്കുകയില്ല.'' ``വസ്‌ത്രം ധരിച്ചിട്ടും നഗ്‌നകളായി ചാഞ്ഞും ചെരിഞ്ഞും നടക്കുന്ന സ്‌ത്രീകള്‍ക്ക് നാശം.'' ഇസ്‌ലാം പഴഞ്ചനല്ല. ആധുനികതയ്‌ക്കും ഫാഷനും എതിരല്ല. വ്യക്തിസ്വാതന്ത്ര്യം ഹനിക്കുന്നില്ല. എന്നാല്‍ അടിസ്ഥാനപരമായ നൈതിക മൂല്യങ്ങള്‍ അനുയായികള്‍ക്ക് നിഷ്‌കര്‍ഷിക്കുന്നു. മൂല്യങ്ങളുടെ നിലപാടുതറയില്‍ നിന്നുകൊണ്ട് സ്വതന്ത്രമായി ജീവിക്കാം. ഒരു നിയന്ത്രണത്തിനും വിധേയമാകാത്ത സര്‍വ തന്ത്ര സ്വതന്ത്ര്യമല്ല മുസ്‌ലിമിന്റെ ജീവിതം.
from ശബാബ് എഡിറ്റോറിയല്‍